Skip to main content

മലയാളികള്‍ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളില്‍ ആളുകളില്ല, ടെസ്റ്റ് നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരിന്നിട്ടോ ആര്‍ക്കും പ്രശ്‌നമില്ല

മലയാളികള്‍ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളില്‍ ആളുകളില്ല, ടെസ്റ്റ് നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരിന്നിട്ടോ ആര്‍ക്കും പ്രശ്‌നമില്ല


ലോക് ഡൗണില്‍ റോഡുകള്‍ നിശ്ചലമായതുപോലെ ആശുപത്രികളില്‍ ആളുകള്‍ കയറാതെയായി. എണ്ണിയാല്‍ ഒതുങ്ങുന്ന ആളുകള്‍ മാത്രം ആശുപത്രിയില്‍. ഇതെന്താണ് പെട്ടെന്ന് മലയാളികളുടെ രോഗമൊക്കെ പോയോ? മലയാളികള്‍ക്ക് ഇപ്പോള്‍ രോഗമൊന്നുമില്ലേ എന്ന സംശയം ബാക്കി. ടെസ്റ്റുകള്‍ നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരുന്നിട്ടോ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അ ന്ന്‌ജിയോപ്ലാസ്റ്റിയും ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസും ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നില്ല.

മലയാളികളുടെ പകുതി രോഗവും തോന്നല്‍ മാത്രമാണോ? ഫേസ്ബുക്കിലും വാട്‌സ്‌ആപ്പിലുമെല്ലാം ഇങ്ങനെയൊരു ചോദ്യമാണ് വൈറലായത്. ശരിക്കൊന്നും ചിന്തിച്ചാല്‍ ശരിയാണ്. രോഗികളെല്ലാം എവിടെപ്പോയി? ചെറിയൊരു ബുദ്ധിമുട്ട് തോന്നിയാല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണല്ലോ? മരുന്ന് കഴിച്ചാലേ തൃപ്തിയാകൂ.

കൊറോണയെ ഭയന്ന് ചെറിയ രോഗങ്ങള്‍ക്കെല്ലാം വീട്ടില്‍ നിന്ന് മരുന്ന് കണ്ടെത്തുന്നു. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നല്ലോ? മദ്യപാനമില്ല, വാഹനങ്ങള്‍ പുറത്തിറങ്ങുന്നില്ല. അതുകൊണ്ടുതന്നെ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കണ്‍സ്ട്രക്ഷന്‍ ജോലികള്‍ നടക്കാത്തതിനാല്‍ ജോലി സ്ഥലങ്ങളിലും അപകടങ്ങളില്ല.

ക്യാന്‍സറിന്റേത് ഒഴികെയുള്ള എല്ലാ ഇലക്ടീവ് സര്‍ജറികളും മാറ്റിവെക്കുന്നുണ്ട്. ഒരു രോഗി ആശുപത്രിയില്‍ അഡ്മിറ്റായാല്‍ രോഗിയെ കാണാന്‍ വരുന്നവരുടെ തിരക്ക് പറയേണ്ടതില്ലല്ലോ. അതും ഇപ്പോള്‍ ഇല്ല. വെറുതെ ഒന്ന് ബിപി ചെക്ക് ചെയ്യാന്‍ പോലും ആശുപത്രി കയറിയിറങ്ങുന്നവരുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ജനങ്ങള്‍ എല്ലാ നിയന്ത്രിച്ച്‌ മുന്നോട്ട് പോകുന്നു.

 ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നില്ല.

ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസും ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നില്ല.


Comments

Popular posts from this blog

Royal Mech Logo

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു. തൃക്കലങ്ങോട് പടപ്പുംകുന്നിൽ പുത്തലവൻ മൊയ്തീൻകുട്ടി ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള 30 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഇയാൾ പിടിവിട്ടു വീണു അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരായ രണ്ട് പേർ കിണറ്റിൽ ഇറങ്ങി മൊയ്തീൻ കുട്ടിയെ കയറുപയോഗിച്ച് കസേരയിൽ കെട്ടി താങ്ങി നിർത്തുകയും അഗ്നിരക്ഷാസേന വിവരമറിയിക്കുകയും ചെയ്തു. രക്ഷിക്കാനിറങ്ങിയ രണ്ടുപേരെയും പരിക്കേറ്റ മൊയ്തീൻകുട്ടിയെയും ആടിനെയും സുരക്ഷിതമായി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.  മൊയ്തീൻ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.