Skip to main content

നാടിനെ വിറപ്പിച്ച അജ്ഞാതന്‍ പിടിയിൽ; ലക്ഷ്യം പീഡനം, വിശ്വസിക്കാനാകാതെ നാട്ടുകാര

നാടിനെ വിറപ്പിച്ച അജ്ഞാതന്‍ പിടിയിൽ; ലക്ഷ്യം പീഡനം, വിശ്വസിക്കാനാകാതെ നാട്ടുകാര


APRIL 11, 2020 

കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ‘കള്ളൻ’വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് പിടിയിൽ. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22) ആണ് പിടിയിലായത്. റിമാൻഡിലായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. ഇയാൾ ഒരു മാസത്തോളം മാറാട്, ബേപ്പൂർ ഭാഗങ്ങളിൽ വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


സ്നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴുമണിയോടെ ‘കള്ളൻ’ വേഷമിടുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് വീടിന്റെ വാതിലിൽ മുട്ടിയ ശേഷം തന്റെ ബൈക്കിൽ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവർത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികൾ തിരഞ്ഞെടുത്തത്. വരുന്ന വഴിയിൽ കയ്യിൽ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകൾക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളിൽ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തിരഞ്ഞ് പ്രദേശവാസികൾ മുഴുവൻ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെൺകുട്ടിയെ വീട്ടിൽകയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ലോക്ഡൗൺ കാലത്തുപോലും ജനങ്ങൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണർ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇൻസ്പെക്ടർ കെ.വിനോദന്റെ നിർദ്ദേശപ്രകാരം ആളുകൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങിയില്ല. റോഡിൽ ആളുകളെ കാണാത്തതിനാൽ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചു. 
കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുIകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Comments

Popular posts from this blog

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു.

അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറിലാണ് സംഭവം.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാറു പറിച്ചുനട്ട് കൃഷിചെയ്യുന്നത് വൻ സാമ്പത്തികബാധ്യതയാണ്. ഇതുമൂലം വിരിപ്പുകൃഷി ചെയ്യാൻ കർഷകർ വിമുഖതകാട്ടുകയാണ്. കൃഷിചെയ്യാൻ ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമാണ് പൊടിവിത. ചെളിയിൽ കൊയ്തെടുക്കാനുള്ള ചെലവുകൂടുതലും കർഷകരെ വിരിപ്പുകൃഷിയിൽനിന്ന് അകറ്റുന്നു. മേടം പകുതിക്കുശേഷമാണ് വിരിപ്പുകൃഷി തുടങ്ങുന്നത്. കുറച്ചുപേരെങ്കിലും പൊടിവിത നടത്തിയെങ്കിലും മഴകാരണം വിത്ത് മുളച്ചില്ല. അതും സാമ്പത്തികനഷ്ടമുണ്ടാക്കി.