Skip to main content

കോവിഡ് 19 നെ ചെറുക്കാനും പടരാൻ സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; ട്രേസ് കോവിഡ് എന്ന ‍സംവിധാനത്തിന് യൂ എ ഇയിൽ ആപ്പിളും ഗൂഗിളും ഒന്നിച്ചു ലോകം മുഴുവനും റീലീസ് ചെയ്തു


കോവിഡ് 19 നെ ചെറുക്കാനും പടരാൻ  സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; ട്രേസ് കോവിഡ് എന്ന ‍സംവിധാനത്തിന് യൂ എ ഇയിൽ ആപ്പിളും ഗൂഗിളും ഒന്നിച്ചു ലോകം മുഴുവനും റീലീസ് ചെയ്തു

കോവിഡ് മഹാമാരിയെ നേരിടാന്‍ ട്രേസ് കോവിഡ് സാങ്കേതികവിദ്യ ആയുധമാക്കാനൊരുങ്ങുകയാണ് യു എ ഇയിലെ ആപ്പിളും ഗൂഗിളും.

കോവിഡ് 19 വരാന്‍ സാധ്യതയുള്ളവരുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ വരുന്ന സംവിധാനം പ്രാവര്‍ത്തികമാക്കുകയാണ് ഇവരുടെ ലക്ഷ്യം.

പ്രത്യേകിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെയൊന്നും ആവശ്യമില്ലാതെയാണ് ഇവര്‍ ഈ സംവിധാനം സാധ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ആന്‍ഡ്രോയിഡ് ഐ.ഒ.എസ് ഫോണുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഈ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്ന._

സ്മാര്‍ട്ട്‌ഫോണുകളിലെ ബ്ലൂടൂത്ത് സിഗ്നലുകള്‍ പരിശോധിച്ചാണ് ഇത്തരമൊരു മുന്നറിയിപ്പ് സംവിധാനം ഇവര്‍ ഒരുക്കുന്നത്. 


Comments

Popular posts from this blog

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു. തൃക്കലങ്ങോട് പടപ്പുംകുന്നിൽ പുത്തലവൻ മൊയ്തീൻകുട്ടി ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള 30 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഇയാൾ പിടിവിട്ടു വീണു അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരായ രണ്ട് പേർ കിണറ്റിൽ ഇറങ്ങി മൊയ്തീൻ കുട്ടിയെ കയറുപയോഗിച്ച് കസേരയിൽ കെട്ടി താങ്ങി നിർത്തുകയും അഗ്നിരക്ഷാസേന വിവരമറിയിക്കുകയും ചെയ്തു. രക്ഷിക്കാനിറങ്ങിയ രണ്ടുപേരെയും പരിക്കേറ്റ മൊയ്തീൻകുട്ടിയെയും ആടിനെയും സുരക്ഷിതമായി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.  മൊയ്തീൻ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാറു പറിച്ചുനട്ട് കൃഷിചെയ്യുന്നത് വൻ സാമ്പത്തികബാധ്യതയാണ്. ഇതുമൂലം വിരിപ്പുകൃഷി ചെയ്യാൻ കർഷകർ വിമുഖതകാട്ടുകയാണ്. കൃഷിചെയ്യാൻ ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമാണ് പൊടിവിത. ചെളിയിൽ കൊയ്തെടുക്കാനുള്ള ചെലവുകൂടുതലും കർഷകരെ വിരിപ്പുകൃഷിയിൽനിന്ന് അകറ്റുന്നു. മേടം പകുതിക്കുശേഷമാണ് വിരിപ്പുകൃഷി തുടങ്ങുന്നത്. കുറച്ചുപേരെങ്കിലും പൊടിവിത നടത്തിയെങ്കിലും മഴകാരണം വിത്ത് മുളച്ചില്ല. അതും സാമ്പത്തികനഷ്ടമുണ്ടാക്കി.