തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു. തൃക്കലങ്ങോട് പടപ്പുംകുന്നിൽ പുത്തലവൻ മൊയ്തീൻകുട്ടി ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള 30 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഇയാൾ പിടിവിട്ടു വീണു അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരായ രണ്ട് പേർ കിണറ്റിൽ ഇറങ്ങി മൊയ്തീൻ കുട്ടിയെ കയറുപയോഗിച്ച് കസേരയിൽ കെട്ടി താങ്ങി നിർത്തുകയും അഗ്നിരക്ഷാസേന വിവരമറിയിക്കുകയും ചെയ്തു. രക്ഷിക്കാനിറങ്ങിയ രണ്ടുപേരെയും പരിക്കേറ്റ മൊയ്തീൻകുട്ടിയെയും ആടിനെയും സുരക്ഷിതമായി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. മൊയ്തീൻ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
Comments
Post a Comment