Skip to main content

രാജ്യത്ത് അഞ്ചാം (5 G) തലമുറ ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ബോളിവുഡ് താരം ജൂഹി ചൗള നൽകിയ ഹർജിയിലെ വെർച്വൽ ഹിയറിങ് തടസപ്പെട്ടു.

രാജ്യത്ത് അഞ്ചാം (5 G) തലമുറ ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ബോളിവുഡ് താരം ജൂഹി ചൗള നൽകിയ ഹർജിയിലെ വെർച്വൽ ഹിയറിങ് തടസപ്പെട്ടു. കോടതി നടപടികൾക്കിടെ ജൂഹി അഭിനയിച്ച സിനിമകളിലെ പാട്ടുകൾ പാടി ഓരാൾ രംഗത്തെത്തിയതോടെയാണിത്. ആളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകി.*
=====================
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*വാർത്തകൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ*💬

Comments

Popular posts from this blog

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു. തൃക്കലങ്ങോട് പടപ്പുംകുന്നിൽ പുത്തലവൻ മൊയ്തീൻകുട്ടി ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള 30 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഇയാൾ പിടിവിട്ടു വീണു അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരായ രണ്ട് പേർ കിണറ്റിൽ ഇറങ്ങി മൊയ്തീൻ കുട്ടിയെ കയറുപയോഗിച്ച് കസേരയിൽ കെട്ടി താങ്ങി നിർത്തുകയും അഗ്നിരക്ഷാസേന വിവരമറിയിക്കുകയും ചെയ്തു. രക്ഷിക്കാനിറങ്ങിയ രണ്ടുപേരെയും പരിക്കേറ്റ മൊയ്തീൻകുട്ടിയെയും ആടിനെയും സുരക്ഷിതമായി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.  മൊയ്തീൻ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെമ്മാട് മാനിപ്പാടം വയലിലും പരിസരത്തും തോട്ടിലൂടെ മലിനജലം ഒഴുകിയെത്തുന്നതുമൂലം പ്രയാസത്തിലാണ് ഇവിടത്തെ പ്രദേശവാസികൾ.

ചെമ്മാട് മാനിപ്പാടം വയലിലും പരിസരത്തും തോട്ടിലൂടെ മലിനജലം ഒഴുകിയെത്തുന്നതുമൂലം പ്രയാസത്തിലാണ് ഇവിടത്തെ പ്രദേശവാസികൾ. വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരംതേടി നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും നടപടിയായിട്ടില്ല. മാനിപ്പാടം നികത്തി നിർമിച്ച വിവിധ കെട്ടിടങ്ങളിൽനിന്നുള്ള മലിനജലവും തോട്ടിലൂടെ ഒഴുകിയെത്തുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഇരുനൂറ്റമ്പതോളം കുടുംബങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.