Skip to main content

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടമെന്റ് സോണായ പാലപ്പെട്ടിയിൽ കബഡി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയും പെരുമ്പടപ്പ് പൊലീസ്.

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടമെന്റ് സോണായ പാലപ്പെട്ടിയിൽ കബഡി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയും പെരുമ്പടപ്പ് പൊലീസ്. കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ അതിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പെരുമ്പടപ്പ്  പാലപ്പെട്ടിയിലാണ് ഒമ്പതോളം ആൾക്കാർ കൂടിയിരുന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കബഡി കളിച്ചത്. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇവർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. പോസിറ്റീവായ ആളെ ഡിസിസിയിലേക്ക് മാറ്റി. മറ്റുള്ളവരെ നിരീക്ഷണത്തിൽ പറഞ്ഞയച്ചു.
പൊന്നാനി പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു.  കണ്ടമെമെന്റ്റ് സോൺ ആയ വന്നേരിയിൽ ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദാലിക്കെതിരെയാണ് പെരുമ്പടപ്പ് പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് കേസെടുത്തിരിക്കുന്നത്. മുഹമ്മദാലിയുടെ വീട്ടിൽ യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കണ്ടൺമെൻറ് സോൺ ആയ മാറഞ്ചേരിയിൽ നിന്നും പന്താവൂരിൽ നിന്നും തൃശ്ശൂർ ജില്ലയിൽ നിന്നും 3 കുട്ടികളടക്കം 25 ലധികം ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് വിവാഹ പാർട്ടി നടത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇവർക്കെതിരെ കേസെടുക്കുകയും ഇവരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്തു.

Comments

Popular posts from this blog

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു. തൃക്കലങ്ങോട് പടപ്പുംകുന്നിൽ പുത്തലവൻ മൊയ്തീൻകുട്ടി ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള 30 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഇയാൾ പിടിവിട്ടു വീണു അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരായ രണ്ട് പേർ കിണറ്റിൽ ഇറങ്ങി മൊയ്തീൻ കുട്ടിയെ കയറുപയോഗിച്ച് കസേരയിൽ കെട്ടി താങ്ങി നിർത്തുകയും അഗ്നിരക്ഷാസേന വിവരമറിയിക്കുകയും ചെയ്തു. രക്ഷിക്കാനിറങ്ങിയ രണ്ടുപേരെയും പരിക്കേറ്റ മൊയ്തീൻകുട്ടിയെയും ആടിനെയും സുരക്ഷിതമായി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.  മൊയ്തീൻ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാറു പറിച്ചുനട്ട് കൃഷിചെയ്യുന്നത് വൻ സാമ്പത്തികബാധ്യതയാണ്. ഇതുമൂലം വിരിപ്പുകൃഷി ചെയ്യാൻ കർഷകർ വിമുഖതകാട്ടുകയാണ്. കൃഷിചെയ്യാൻ ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമാണ് പൊടിവിത. ചെളിയിൽ കൊയ്തെടുക്കാനുള്ള ചെലവുകൂടുതലും കർഷകരെ വിരിപ്പുകൃഷിയിൽനിന്ന് അകറ്റുന്നു. മേടം പകുതിക്കുശേഷമാണ് വിരിപ്പുകൃഷി തുടങ്ങുന്നത്. കുറച്ചുപേരെങ്കിലും പൊടിവിത നടത്തിയെങ്കിലും മഴകാരണം വിത്ത് മുളച്ചില്ല. അതും സാമ്പത്തികനഷ്ടമുണ്ടാക്കി.