Skip to main content

തക്കാളി ചോറ് കഴിക്കാം, കറിയൊന്നും വേണ്ട!


തക്കാളി ചോറ് കഴിക്കാം, കറിയൊന്നും വേണ്ട!

തക്കാളി വച്ചു പ്രഷർ കുക്കറിൽ ഒരു കിടിലൻ ഉച്ചഭക്ഷണം. വെറും 10 മിനിറ്റു മതി, ഒരു അച്ചാറോ, പപ്പടമോ ഒന്നുമില്ലെങ്കിൽ കുറച്ച് തൈര് കൂട്ടി കഴിക്കാൻ നല്ല രുചിയാണ്.

🌷ചേരുവകൾ :

1.തക്കാളി - 2എണ്ണം
2.അരി - 1 കപ്പ്
3.സവാള -1 എണ്ണം
4.ഇഞ്ചി - 1 ചെറിയ പീസ്
5.പച്ചമുളക് - 2 എണ്ണം
6.വെളുത്തുള്ളി - 2 അല്ലി
7.പട്ട - 2 ചെറിയ പീസ്
8.ഏലയ്ക്ക - 4 എണ്ണം
9.ഗ്രാമ്പൂ - 4എണ്ണം
10. മല്ലി - 1 ടീസ്പൂൺ
11. ജീരകം -1/4 ടീസ്പൂൺ
12.അണ്ടിപരിപ്പ് - 10 എണ്ണം
13.മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
14.മുളകുപൊടി - 1 ടീസ്പൂൺ
15.ഉപ്പ് - ആവശ്യത്തിന്
16.നെയ്യ് /എണ്ണ - 2ടീസ്പൂൺ

🌷തയാറാക്കുന്നവിധം

1. നാളികേരം, ഇഞ്ചി, വെളുത്തുള്ളി, പട്ട ചെറിയ പീസ്, 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, മല്ലി, ജീരകം എന്നിവ കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

2. പ്രഷർ കുക്കറിൽ നെയ്യ് /എണ്ണ  ചൂടാക്കി അതിലേക്കു ബാക്കിയുള്ള പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ട് നന്നായി വഴറ്റുക. കൂടെ അണ്ടിപ്പരിപ്പും ചേർത്ത് വറക്കുക.

3. സവാളയും പച്ചമുളകും ഇട്ട് വഴറ്റുക.

4. ഇതിലേക്ക് തക്കാളി ഇട്ട് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.

5. അതിന്റെ കൂടെ മസാല പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. കഴുകി വച്ചിരിക്കുന്ന അരിയും ചേർത്ത് ഒരു മിനിറ്റു വഴറ്റുക.

6. അതിലേക്കു 2കപ്പ് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ 3 വിസിൽ വരുന്നതു വരെ വേവിക്കുക.

7. മല്ലിയിലയിട്ട് ഇളക്കിയ ശേഷം ചൂടോടെ വിളമ്പാം.

Comments

Popular posts from this blog

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു. തൃക്കലങ്ങോട് പടപ്പുംകുന്നിൽ പുത്തലവൻ മൊയ്തീൻകുട്ടി ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള 30 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഇയാൾ പിടിവിട്ടു വീണു അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരായ രണ്ട് പേർ കിണറ്റിൽ ഇറങ്ങി മൊയ്തീൻ കുട്ടിയെ കയറുപയോഗിച്ച് കസേരയിൽ കെട്ടി താങ്ങി നിർത്തുകയും അഗ്നിരക്ഷാസേന വിവരമറിയിക്കുകയും ചെയ്തു. രക്ഷിക്കാനിറങ്ങിയ രണ്ടുപേരെയും പരിക്കേറ്റ മൊയ്തീൻകുട്ടിയെയും ആടിനെയും സുരക്ഷിതമായി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.  മൊയ്തീൻ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാറു പറിച്ചുനട്ട് കൃഷിചെയ്യുന്നത് വൻ സാമ്പത്തികബാധ്യതയാണ്. ഇതുമൂലം വിരിപ്പുകൃഷി ചെയ്യാൻ കർഷകർ വിമുഖതകാട്ടുകയാണ്. കൃഷിചെയ്യാൻ ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമാണ് പൊടിവിത. ചെളിയിൽ കൊയ്തെടുക്കാനുള്ള ചെലവുകൂടുതലും കർഷകരെ വിരിപ്പുകൃഷിയിൽനിന്ന് അകറ്റുന്നു. മേടം പകുതിക്കുശേഷമാണ് വിരിപ്പുകൃഷി തുടങ്ങുന്നത്. കുറച്ചുപേരെങ്കിലും പൊടിവിത നടത്തിയെങ്കിലും മഴകാരണം വിത്ത് മുളച്ചില്ല. അതും സാമ്പത്തികനഷ്ടമുണ്ടാക്കി.